സ്റ്റേഷനുള്ളിൽ രൂപപ്പെടുത്തിയ പുതിയ മുറിയിലേക്കുള്ള എ.സി വാങ്ങിയത് ഏതോ കുത്തക മുതലാളിയുടെയോ, സമ്പന്നന്നായ പ്രതിയുടെയോ ആണെന്ന് വ്യാപക ആരോപണമുണ്ട്.
സ്റ്റേഷനുള്ളിൽ അഴിമതിയുടെ കാറ്റ് നിറഞ്ഞ് വീശുന്നുമുണ്ട്. വിവരാവകാശ രേഖകൾ ഉടൻ പുറത്ത് വരുമെന്നാണ് വിവരം. ഭരണം മാറിയിട്ടും. അഴിമതിയുടെ എ സിയുടെ തണുപ്പിലിരുന്ന് ഗുരുതര പരാതികളിൽ പോലും തണുത്ത നടപടി സ്വീകരിക്കുന്നതും വൻ പ്രതിഷേധങ്ങൾക്ക് വഴി വക്കുന്നുന്നുണ്ട്. ചൊവ്വന്നൂർ മേഖലയിൽ നിന്ന് വന്ന ഗുരുതര പരാതിയിൽ നിസ്സാര വകുപ്പിട്ട് കൈകഴുകാൻ ശ്രമിക്കുന്നത് എ സിയുടെ തണുപ്പ് കൊണ്ടാണോ എന്നതാണ് ബാക്കിയാകുന്ന ചോദ്യം.
എ സി മാത്രമല്ല സ്റ്റേഷനുള്ളിലെ അഴിമതിക്കഥകൾ ഒന്നൊന്നായി തെളിവ് സഹിതം വരും ദിവസങ്ങളിൽ പുറത്ത് വരും
